ഒരു കടല്‍ കരയുന്നു,
മാനത്ത് കാക്കത്തൊള്ളായിരം
പക്ഷിക്കണ്ണുകള്‍
പോലത് താഴേക്കു വഴുതുന്നു .
വാഴക്കൈകളോട്
പരിഭവം പെയ്ത്
നരവീണ മൂര്‍ദ്ധാവിനെ
കരിമ്പടത്തിന്നാലിഗനത്തില്‍
ഒളിപ്പിച്ച്
രാത്രിയിറ്റിക്കറുത്ത
പൂക്കളില്‍ തൊട്ടു നോക്കുന്നു .
ഒരു കാട്ടുപക്ഷിയുടെ
ചിറകടികളില്
ഞാനെന്റെ പ്രഭാതത്തെ
നിവര്ത്തിയെടുക്കവേ
കാറ്റു ചേറ്റിക്കൊഴിച്ച ഇലകളിലാരോ
പഴംപാട്ടു തിരയുന്നു .
ഞാന്‍ പച്ചിലയെന്ന പോല്‍
ചിരിക്കുന്നു .
ആശംസകള്‍
ReplyDelete