പള്ളിമണി കേള്‍ക്കുമ്പോള്‍
ഒരുനിമിഷം
എഴുന്നേറ്റു നിന്നു
കൈകൂപ്പി പ്രാര്‍ഥിക്കുന്ന
ഉച്ചയാകുന്നു ഞാന്‍ .
ഊണ് കഴിഞ്ഞ
ഇടവേളകളിലെന്നും
റോഡു മുറിച്ചുകടക്കുന്ന
തീര്ഥാടകനാകുന്നു .
മന്ദഹാസത്തിന്റെ
നിശബ്ദതയുമായി നില്ക്കുന്ന
രൂപങ്ങള്‍ക്ക് മുന്നില്‍
മെഴുതിരികളുടെ മനസ്സ്
കടം വാങ്ങി
തിരിച്ചു കൊടുക്കുന്നു .
വീണ്ടും
റോഡ് മുറിച്ച്
പള്ളിക്കൂടത്തിലേയ്ക്ക്
തിരിച്ചോഴുകുന്നു .
കമലാക്ഷിടീച്ചറുടെ
കയ്യിലുലാത്തുന്ന
ചരിത്രപുസ്തകത്തിലേയ്ക്ക്
ചെവികള്‍ ചെത്തികൂര്പ്പിക്കുന്നു .
പിന്നെ കെട്ടഴിഞ്ഞു വീഴുന്ന
മണിയൊച്ചകളെപ്പിന്നിലാക്കി
വീട്ടിലേയ്ക്കൊരു വഴി
വരച്ചു ചേര്‍ക്കുന്നു .
*************************
കമലാക്ഷിടീച്ചറുടെ കയ്യില്‍ പുസ്തകം മാത്രേ ഉണ്ടാരുന്നുള്ളു അല്ലെ?
ReplyDeleteഒരു വടിയുംകൂടെ വേണ്ടിയിരുന്നു.
ഇതുപോലെ കടിച്ചാ പൊട്ടാത്ത കവിതയെയെഴുതുവോടീ“ന്ന് ചോദിച്ച് ഇടയ്ക്കിടെ ഓരോ അടീം..!!!
പല്ലില്ലാത്തവര്‍ എങ്ങന്യാ കടിച്ചാ പൊട്ടാ , ന്നിട്ട് കുറ്റം എനിക്കും ശ്ശ്യോ ....
ReplyDeleteആ ടീച്ചര്‍ അടിക്കില്ല്യാരുന്നു ,ആവശ്യത്തിന് മാത്രം :)
നനായി ഈ ഓര്മ്മപ്പളുങ്ക്
ReplyDeleteആശംസകള്‍
ഉച്ച ഉണിന് മുൻപും .കെട്ടഴിഞ്ഞു വീണ മണി ഒച്ചകൾക്കും ശേഷം ഉള്ള വിശേഷമാണ് സവിശേഷം
ReplyDeleteഹ്മ്മ് -- കമലാക്ഷി ടീച്ചര്‍ പാവായത് നന്നായി ..
ReplyDelete