Labels

6.18.2013

ഓര്‍മ്മകളില്‍ വഴുക്കി വീഴുമ്പോള്‍




പള്ളിമണി കേള്‍ക്കുമ്പോള്‍ 
ഒരുനിമിഷം 
എഴുന്നേറ്റു നിന്നു 
കൈകൂപ്പി പ്രാര്‍ഥിക്കുന്ന 
ഉച്ചയാകുന്നു ഞാന്‍ .
ഊണ് കഴിഞ്ഞ 
ഇടവേളകളിലെന്നും 
റോഡു മുറിച്ചുകടക്കുന്ന 
തീര്‍ഥാടകനാകുന്നു .
മന്ദഹാസത്തിന്‍റെ 
നിശബ്ദതയുമായി നില്ക്കുന്ന 
രൂപങ്ങള്‍ക്ക് മുന്നില്‍ 
മെഴുതിരികളുടെ മനസ്സ് 
കടം വാങ്ങി 
തിരിച്ചു കൊടുക്കുന്നു .
വീണ്ടും 
റോഡ്‌ മുറിച്ച് 
പള്ളിക്കൂടത്തിലേയ്ക്ക് 
തിരിച്ചോഴുകുന്നു .
കമലാക്ഷിടീച്ചറുടെ 
കയ്യിലുലാത്തുന്ന 
ചരിത്രപുസ്തകത്തിലേയ്ക്ക് 
ചെവികള്‍ ചെത്തികൂര്‍പ്പിക്കുന്നു .
പിന്നെ കെട്ടഴിഞ്ഞു വീഴുന്ന 
മണിയൊച്ചകളെപ്പിന്നിലാക്കി 
വീട്ടിലേയ്ക്കൊരു വഴി 
വരച്ചു ചേര്‍ക്കുന്നു .
*************************

5 comments:

  1. കമലാക്ഷിടീച്ചറുടെ കയ്യില്‍ പുസ്തകം മാത്രേ ഉണ്ടാരുന്നുള്ളു അല്ലെ?
    ഒരു വടിയുംകൂടെ വേണ്ടിയിരുന്നു.
    ഇതുപോലെ കടിച്ചാ പൊട്ടാത്ത കവിതയെയെഴുതുവോടീ“ന്ന് ചോദിച്ച് ഇടയ്ക്കിടെ ഓരോ അടീം..!!!

    ReplyDelete
  2. പല്ലില്ലാത്തവര്‍ എങ്ങന്യാ കടിച്ചാ പൊട്ടാ , ന്നിട്ട് കുറ്റം എനിക്കും ശ്ശ്യോ ....
    ആ ടീച്ചര്‍ അടിക്കില്ല്യാരുന്നു ,ആവശ്യത്തിന് മാത്രം :)

    ReplyDelete
  3. നനായി ഈ ഓര്‍മ്മപ്പളുങ്ക്

    ആശംസകള്‍

    ReplyDelete
  4. ഉച്ച ഉണിന് മുൻപും .കെട്ടഴിഞ്ഞു വീണ മണി ഒച്ചകൾക്കും ശേഷം ഉള്ള വിശേഷമാണ് സവിശേഷം

    ReplyDelete
  5. ഹ്മ്മ് -- കമലാക്ഷി ടീച്ചര് പാവായത് നന്നായി ..

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "