Labels

6.18.2013

വരച്ചു ചെര്‍ക്കപ്പെടുന്നവ



ഏകാന്തത 
ഇരുട്ടിനെപ്പോല്‍ 
കനമുള്ളതായിരുന്നു

നിമിഷങ്ങളുടെ അരഞ്ഞാണച്ചരടില്‍ 
ശില്‍പ്പിയുടെ 
കൈവഴക്കങ്ങളെപ്പോലും
വിസ്മയിപ്പിക്കുമാറ് 
ഞാന്‍ 
രൂപം മാറിക്കൊണ്ടെയിരുന്നു

ദീര്‍ഘനിശ്വാസങ്ങളുടെ 
കടിഞ്ഞാണുകള്‍ക്കിടയില്‍ 
സ്വപ്നം പോലും 
സ്വന്തമല്ലാത്തവരുടെ വേനലുകളില്‍ 
കള്ളിച്ചെടിയായ്‌ പൂത്തു നിന്നു.
വിശപ്പളക്കുന്ന രാത്രികളുടെ 
കാവല്‍പ്പുരകളില്‍ 
കണ്ണ് നീരായി 
കാഴ്ചകളോഴുക്കി കളഞ്ഞു .
വിണ്ടു മരവിച്ച ചുണ്ടുകളില്‍ 
പെയ്തു പെയ്തു 
മഴയായ് ഉടഞ്ഞു മരിച്ചു .

കുഞ്ഞു വസന്തങ്ങളില്‍ 
കനല്‍ കോരിയെറിഞ്ഞ
കൈകളുടെ ബലിഷ്ടതകളില്‍ 
നോവിന്‍റെ ഇറുക്കങ്ങള്‍
ആഞ്ഞു സമ്മാനിച്ച കഴുകനായ്‌ 
തിരികെപ്പറക്കുമ്പോള്‍ 
എകാന്തതക്കുമേല്‍ 
സൂര്യനുദിക്കുകയും 
ഒരു പകല്‍ 
വരച്ചു ചേര്‍ക്കപ്പെടുകയും 
ചെയ്തിരുന്നു .

2 comments:

  1. സോണിയുടെ ഒരു കവിതയെങ്കിലും അര്‍ത്ഥം മനസ്സിലാക്കാന്‍ ആരുടെയും സഹായമില്ലാതെ സാധിയ്ക്കണേ എന്നായിരുന്നു പ്രാര്‍ത്ഥനയില്‍ ചേര്‍ത്ത പുതു ഐറ്റം.

    എന്തോരത്ഭുതം! ദേ ഈ കവിതയുടെ ആശയം എനിയ്ക്ക് പിടി കിട്ടീന്നാ തോന്നണേ....!!

    ഹൂറേയ്.....

    ReplyDelete
  2. എന്റെ ദൈവമേ ചിലതൊക്കെ സുഖായി മനസ്സിലാക്കാം എന്നിട്ടും കടിച്ചാപൊട്ടാത്തത് ന്നു പറഞ്ഞു അവിടെ ഇരുന്നോ .............ഇതേതായാലും വായിച്ചു വായിച്ചു ശീലായപ്പോ മനസ്സിലായതാകും ല്ലേ ന്തായാലും ഞാന്‍ രക്ഷപ്പെട്ടു . :)ഡാങ്ക്സ് .

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "