മഞ്ഞലിയും മുന്‍പേ
നാലുംകൂടിയ കവലകളില്‍
തിളച്ചുകൊണ്ടിരിക്കുന്ന
ഭീമന് കെറ്റില്‍
അണയാത്ത കനല് .
ചിതറിമറയുന്ന ആള്‍ക്കൂട്ടങ്ങള്‍
ബസ്സുകളുടെ ഉറക്കെയുള്ള
ആത്മഗതങ്ങള്‍
ഓട്ടോറിക്ഷകള്‍ മായ്ച്ചെഴുതുന്ന
യാത്രകള്‍ ,
തിരക്കില്‍ അലിയാതെ പോകുന്ന
ഭിക്ഷക്കാര്
ദിനങ്ങള്‍ കരക്കടുപ്പിക്കുമ്പോള്‍
മറന്നു വയ്ക്കുന്ന
അമ്മയുടെ നോട്ടം ,
ഭാര്യയുടെ സ്പര്‍ശം
കുഞ്ഞിന്റെ വായിലെ
ഒന്നാമത്തെ പല്ല് .
പിന്നെ
കീശയിലെ
വിണ്ടുപോയ അക്കങ്ങള്‍ ,
സ്വപനങ്ങളുടെ ഒരു കൂജ തണുപ്പ്
ഒടുവില്‍
കുടത്തിനുള്ളില്‍ മുഷ്ടി കുടുങ്ങിയ
കുരങ്ങനെപ്പോലെ
അന്തിച്ച് ,
സ്വയം
മറന്നു മറന്നു പോകുന്നവരില്‍ നിന്ന്
എന്നോ കളഞ്ഞുപോയ
ചിരിയുമായി
തിരികെ നടക്കുന്ന
നിഴലുകള്‍ .
നാം വെറും നിഴലുകള്‍ ...
ReplyDeleteയാന്ത്രികതയുടെ ജീവിതം സമ്മാനിച്ച നിമിഷങ്ങളില്‍
മനസ്സിന്റെ ആര്‍ദ്രതയും , കുളിരും വിട്ട്
ഒരു പുഞ്ചിരിയുടെ താളം പൊലും മറന്ന് , നാം ഇങ്ങനെ ..
നരച്ച ജീവിതങ്ങളുടെ കാഴ്ചകള്‍ മാത്രം മുന്നില്‍ ..
ഏകാന്തതയിലും , കാറ്റ് കൊണ്ട് വരുന്നത്
നീറുന്ന ഗദ്ഗദം പേറുന്ന പൂവിന്റെ മണം ..
Wah Rineeee .
Deleteഓരോ നിമിഷാര്‍ദ്ധ ആത്മഗതങ്ങള്‍
ReplyDeleteഅല്ലാപ്പിന്നെ :)
Deleteനിഴലുകളുടെ ആത്മഗതങ്ങൾ
ReplyDeleteനല്ല കവിത
ശുഭാശംസകൾ..
thank you .
Delete