ചങ്കിന് മുകളില്‍
ഒരു മുള്ള് മാത്രം നട്ടുവളര്‍ത്തണം ,
നിലവിളികള്‍ക്ക് നേരെ
മുഖം തിരിക്കുമ്പോഴൊക്കെയും
നോവറിഞ്ഞു നീറാന്‍ .
പെണ്ണെന്നു പിറുപിറുത്തുകൊണ്ടിരിക്കുന്ന
വയസ്സിത്തള്ളയുടെ നാക്കൊന്നു
കടം വാങ്ങണം .
പറക്കാന്‍ തോന്നുമ്പോഴൊക്കെ
ചിറകരിഞ്ഞു ചിരിക്കാന്‍ .
മഴത്തുമ്പികളാകുന്നു സ്വാതന്ത്ര്യമെന്ന്
കൊത്തിയെടുത്ത്
ചില്ലിട്ടുവയ്ക്കാന്‍ നേരമായി
നിദ്രയുടെ ആഴങ്ങളിലും,
നിനക്കിനി മീന്‍കണ്ണുകള്‍ വേണം .
പകലുകാണാത്ത പെണ്ണേ
നിനക്കിനി
ലിംഗഭേദത്തിന്‍റെ ഒറ്റപ്പീഠം
കാഴ്ച .
എന്നും കുളിച്ചു കുറി തൊട്ടിനി
ആ മറപ്പുരക്കകത്ത് കയറി
നാമം ജപിച്ചിരിക്കാം .
ദേവിയെന്നെങ്ങാനും തീറാധാരം
പേര്‍ പതിച്ചു കിട്ടിയാലോ !
നല്ല വരികള്‍ !
ReplyDeleteപെണ്ണ്..!ഉള്ളുരുകി വേദനിക്കുമ്പോഴും പറയുന്നു, കവിത നന്നായി.
ReplyDeleteഅവസാന പാരഗ്രാഫ് ദേഷ്യവും, സങ്കടവും, പ്രതികാരവും എല്ലാം ചേര്‍ന്ന ഒന്നാണെന്ന് ശരിക്കും അറിയുന്നുണ്ട്.. അഭിനന്ദനങ്ങള്‍ ഈ വരികള്‍ക്ക്
ReplyDeleteഒന്നും തോന്നരുത്...എനിക്ക് അങ്ങട് ദഹിച്ചിട്ടില്ല...ഒന്നാമത്തെ പ്രശ്നം വായന കുറവാണ്..അതില്‍ തന്നെ കവിത ഇല്ലേയില്ല ,. ഈ കവിത വായിച്ചിട്ട് ഞാന്‍ കുറെ ആലോചിച്ചു ..പക്ഷെ ഇപ്പോഴും ഒരു ചിത്രം മനസ്സില്‍ വരുന്നില്ല. പോട്ടെ...അടുത്ത തവണ കവിത വായിച്ചു ഞാന്‍ മുഴുവന്‍ പറഞ്ഞിട്ടേ പോകൂ...
ReplyDeleteആശംസകളോടെ
ReplyDeleteഇതിലും നല്ലൊരു ശൈലിയില്ല, സമൂഹത്തിനു നേരെ ഒരു കൊഞ്ഞനം കുത്ത്, വളരെ നന്നായി...
http://njaanumenteorublogum.blogspot.com/2012/12/blog-post_19.html
മീന്‍കണ്ണുകള്‍ വേണം
ReplyDeleteഉറങ്ങാത്ത മീന്‍കണ്ണുകള്‍
പെണ്ണിന് ഉറക്കെ ചിരിക്കാൻ പാടില്ല...ഉറക്കെ വർത്തമാനം പറയാൻ പാടില്ല. ഉടനെ വരും ശാസന ...എടീ നീയൊരു പെണ്ണാണ്.....
ReplyDeleteപെണ്ണെന്ന പേരില്‍ അനുഭവിക്കാന്‍ കഴിയാത്ത സ്വാതന്ത്ര്യങ്ങളുടെ വീര്‍പ്പ് മുട്ടല്‍ മനോഹരമാക്കിയിരിക്കുന്നു.
ReplyDeleteപെട്ടെന്ന് എന്തൊക്കെയോ എഴുതണം ന്നു തോന്നി പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല.ഇതിലൊതുക്കി.എന്താ ചെയ്യാ കേള്‍ക്കുന്നതും കാണുന്നതും എല്ലാം ഒരു വക ..:(
ReplyDeleteGood
ReplyDeleteപെണ്ണെന്നു അഭിമാനിക്കാന്‍ ഇനി പെണ്ണിനും സാധ്യമല്ലെന്നോ
ReplyDeleteനല്ല വരികള്‍