Labels

12.12.2019

പലകാല കവിതകള്‍


ദരിദ്രബുദ്ധന്റെ തോളിടുക്കിൽ
ഒരു കുരുവി അടയിരിക്കുന്നു
ചുറ്റും വാസനിക്കുന്നു
ഹേമന്തം
🎋🎋🎋🎋🎋
പൊക്കിള് കൊടിയില് നിന്നും വേര്പെട്ട്
ജീവന് ഭൂമിയിലേയ്ക്ക്
വഴുതിയിറങ്ങുമ്പോള്
മരണത്തിന്റെ ഒരു
ചുരമിറങ്ങാന് തുടങ്ങുക കൂടിയാണ് .
ഒരു ജനനം എന്ന പേരിലെത്ര
വിരോധാഭാസങ്ങള് !
ചലിക്കുന്നതില് നിന്നും
നിശ്ചതയിലേയ്ക്ക് വികസിപ്പിച്ചെടുത്ത്
ജീവനെ സൂക്ഷമായി കൈമാറ്റം ചെയ്യപ്പെടുന്ന
ഏതോ പരീക്ഷണശാലയാണ് ഈ ലോകം .
🧝‍♂️🕵️‍♀️
സത്യം
ആകാശംപോലെ നഗ്നമായിരുന്നു
ആരോ,ധാന്യത്തിലെ കല്ലെന്നപോലെ വേര്തിരിക്കുന്നു,
നാടുകടത്തേണ്ടുന്ന ശ്വാസങ്ങള്
പേരില്ലാത്ത കളകള് പോലെ അവ വലിച്ചെറിയപ്പെടുകയും
തീകൊളുത്തപ്പെടുകയും ചെയ്തു .
കൊള്ളചെയ്തവര്
അവരുടെ ജീവിതങ്ങളെ റദ്ദുചെയ്തു
ഒരോ ചിരിയും മാഞ്ഞു പോകുന്നു
ഒരോ തിരിയും അണഞ്ഞുപോകുന്നു
ഓരോ ഭാഷയും മുറിഞ്ഞു പോകുന്നു
ഒരോ തിരകളും
ഉള്ളിൽ കമിഴ്ന്നു വീണ കുഞ്ഞുങ്ങളെ
ആയത്തിൽ താരാട്ടിയുറക്കുന്നു.
ചെവിപൊത്തിയിരിക്കുന്നു
നിലവിളികള്‍‍ കേള്ക്കാതിരിക്കുവാന്
അപ്പോഴും മൂളിക്കൊണ്ടിരിക്കുന്നു
ചെവിയില് പെട്ടോരീച്ച !
🥺🐝😔😔
ദാനം കിട്ടിയ ജീവിതം
ധ്യാനിച്ചു തീര്ക്കുന്ന
ജ്ഞാനികളാണിന്നു  പലരും
🧙‍♂️
പ്രണയം എന്നോര്ക്കുമ്പോള്
തോരാതെ നീയൊരു മഴയായി പെയ്യുന്നു
ഹൃദയം കവിഞ്ഞൊഴുകുമ്പോളതില്‍‍‍ 
നീന്തിത്തുടിക്കുന്നു
ഓര്മ്മകളുടെ മറുകുള്ലോരാ
പരല്മീനിണകളായി നാം !
🥰
ഓട്ടമാണെന്നോര്‍‍ക്കെ
ഉറക്കെ ഉറക്കം വരുന്നൊരു
മുയലാണിന്നും ഞാന്
🐰
മറവിയെപ്പോലെത്തന്നെ
ഓർമ്മയും ഒരു രോഗമാണ് !
🤷‍♀️

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "