വ്യത്യസ്ത കാലങ്ങളില്‍ വധശിക്ഷ ഉറപ്പായവരുടെ
നെട്ടോട്ടങ്ങളാണ് ഈ ലോകം നിറയെയും .
നോക്കൂ ,
ചന്ദ്രനെ പകുക്കുന്ന പുല്‍ക്കൊടിപോലെ
ഒരു ദിവസത്തിന്റെ ഇരുണ്ടപാതിയില്‍ അതോര്‍ത്ത് ഒരാള്‍ ,നിവര്‍ന്നുണര്‍ന്നിരിക്കുന്നു.
തടവറ നിറയെ പൂക്കളും പുഴകളും കാടുകളും കൊണ്ട്
ഏതു ന്യായാധിപനാകും നമ്മോടിങ്ങനെ കരുണകാട്ടിയിട്ടുണ്ടാകുക !
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "