ബാല്യത്തില്‍ നിന്നും
തലതുവര്‍ത്തി കയറുമ്പോഴേയ്ക്കും
പമ്മിപ്പതുങ്ങി ചിറകില്‍
ചരടിട്ടു മുറുക്കുന്നു .
കല്ലെടുക്കും തുമ്പീ
കണ്ണ് മിഴിക്കും തുമ്പീയെന്നു
തൊട്ടുനോക്കിയൊട്ടു രസിക്കുന്നു
വികല വികാരങ്ങളില്‍
നിമിഷാനന്ദങ്ങളില്‍
ശലഭസ്വപ്നങ്ങള്‍
കുരുങ്ങി മരിക്കുന്നു
കളിവഞ്ചിക്കൊപ്പം
മൈലാഞ്ചി ചുവപ്പും
കുതിര്‍ന്നു മായുന്നു
കല്ലെട് തുമ്പീ
നീയിനി
കല്ലെട് തുമ്പീയെന്നാരോ
ഉറക്കെ പാടുന്നു ...
gud one
ReplyDeleteകല്ലെടുത്ത് തളര്‍ന്ന തുമ്പികളെമ്പാടും!!
ReplyDelete