നിഷ്കളങ്കതയുടെ
മന്ദാരവെളുപ്പുകളില്‍
അച്ഛനിപ്പോള്‍ വെയിലായി
തിണര്‍ത്തു കിടക്കുന്നു .
അമ്മയെന്നത്
നന്മ വറ്റിയ ഇരുളായ്
കനത്തു നില്‍ക്കുന്നു.
എന്തിനെന്നറിയാതെ
നീറിപ്പതുങ്ങുന്ന ബാല്യങ്ങളെ
നിങ്ങള്‍
വികാരങ്ങളില്‍
ചുട്ടുപഴുത്തോരാ ദണ്ഡ്നാല്‍
രക്തസാക്ഷികളാകുന്ന
മഞ്ഞുതുള്ളികള്‍ .
ഒഴുകാന്‍ തുടിക്കവേ
അരുതെന്ന വിള്ളലുകളില്‍
തിരികെ മടങ്ങുന്നോരാ
കുഞ്ഞുറവകള്‍ .
___________________
കുഞ്ഞുറവകള്‍!
ReplyDelete