ഒരുമിച്ചിരുന്ന
ആ മരത്തണലില്‍ നിന്ന്
നിഴല്‍ വറ്റിപ്പോകുന്ന
നേരങ്ങളില്‍
കാണാതാകുന്നുണ്ട്
നിന്നെ .
കണ്ണില്‍
കുസൃതിയുടെ
മീന്‍കുഞ്ഞുങ്ങളുമായി ,
ഒളിച്ചു കളിയില്‍
ജയിച്ചവന്‍റെ
പുരിക വളവുകളുമായ്
പ്രഭാതത്തില്‍
നിഴല്‍ കോരിപ്പരത്തുന്ന
വെയിലില്‍ നിന്ന്
ഉറവയെടുത്ത്
നീയെന്നോട്
വീണ്ടും ചേര്‍ന്നിരിക്കുന്നു .
നിഴലുകളുടെ
വിടവുകളില്‍ നിന്ന് നാം
വെയിലിനെ
ഭാഗിച്ചെടുക്കുകയും
തണലുകള്‍
കൂട്ടിത്തുന്നുകയും ചെയ്യുന്നു .
നമുക്കു മേലെ
പിന്നെയും
ഒരുമരം
പറിച്ചു നടപ്പെടുന്നു .
നാം വീണ്ടും നിഴലിനാല്‍
പകര്‍ത്തി
എഴുതപ്പെടുന്നവരാകുന്നു .
ഇണക്കങ്ങള്‍ അല്ല നിഴലുകള്‍ ആണ് അനിയോജ്യം
ReplyDeleteഹെന്‍റെ സോണീ..
ReplyDeleteഎങ്ങനെ കഴിയുന്നു ഇങ്ങനെ എഴുതാന്‍...!
ഹെന്റെ സോണികളേ
ReplyDeleteനിങ്ങള്‍ രണ്ടുപേരും ഇക്കാര്യത്തില്‍ മോശമല്ല
(ഹോ..ഒരു സത്യം പറഞ്ഞപ്പോള്‍ തലയില്‍ നിന്ന് വലിയൊരു ഭാരം ഇറങ്ങിപ്പോയതുപോലെ..:):)
നിഴലിനെ പകര്‍ത്തി എഴുതി മറവി മാത്രമാകുന്നവര്‍
ReplyDeleteആശംസകള്‍
മനോഹരമായ ഭാവന. ആശംസകൾ.
ReplyDelete''നിഴലുകളേ, നിഴലുകളേ
നിങ്ങളെന്തിനു കൂടെ വരുന്നൂ
നിശ്ശബ്ദ നിഴലുകളേ....