വാസുവേട്ടന്‍റെ കടയിലെ
പറ്റുപുസ്തകം
ചിതലു തിന്നണെയെന്നും
ടീച്ചറുടെ കെട്ടില്‍ നിന്ന്
ഉത്തരക്കടലാസ്
കളഞ്ഞുപോകണെയെന്നും
വിരലുകള്‍
തെരുപ്പിടിക്കുന്നതിനിടെ
തൊട്ടടുത്തെ ചായക്കടയില്‍
അക്കങ്ങള്‍ പെറുന്ന
പുതിയ പറ്റുപുസ്തകം
സ്വന്തമാക്കുവാനും
അബ്രഹാം മാഷിന്‍റെ കണ്ണട
വാങ്ങുവാന്‍
ഭാര്യ ത്രേസ്യാമ്മ ടീച്ചറുടെ
മുന്നില്‍ വന്നു നില്‍ക്കുന്ന
അടുത്ത ക്ലാസ്സ്ലീഡര്‍
പെണ്ണിനോട്
കണ്ണിറുക്കി
കള്ളച്ചിരി ചിരിക്കാനും
നീ മറന്നുപോകുന്നില്ലല്ലോ ഡാ !
ആര് കണ്ണിറുക്കിച്ചിരിച്ചൂന്നാ....??
ReplyDeleteആരൊക്കെയോ
Deleteഇപ്പൊ ആര്‍ക്കും ഓര്‍മ്മയില്ല ല്ലേ :)
ഇതൊന്നും ആരും മറക്കില്ല.. അങ്ങനെ മറക്കാൻ പറ്റുമോ .. :-)
ReplyDeleteഏയ് ഇല്ലാട്ടോ ചേച്ചി...
ReplyDelete