പുന്നെല്ലുലയുന്ന പ്രഭാതത്തില്‍
ഞാനൊരു ,
ചുണ്ട് ചുവന്ന പക്ഷിയാകുന്നു .
കൊത്തിയെടുത്ത
ഒരു കതിരുമായി
സ്വപ്നത്തിലേക്ക് ചേക്കേറുന്നു .
ആ രാവിന്‍റെ
മുല്ലമണം കിനിയുന്ന നേരത്ത്
നിലാവഴിഞ്ഞ വാനത്തിനു കീഴെ
ഞാനൊരു സഞ്ചാരിയാകും .
കാട്ടുപൂക്കള്‍ നേദിക്കുന്ന
ദേവനെത്താണ്ടി ,
കടലുമണക്കാത്ത തീരം താണ്ടി
മഴകൊണ്ടു മുറിവേറ്റവരുടെ
കണ്ണീരിലേക്ക് നടന്നു കയറും .
തൂവല്‍ക്കനമില്ലാത്ത ചിന്തകളില്‍
ഒഴുക്ക് നിലക്കാത്ത സ്നേഹത്തില്‍
ലോഹമനസ്സുകളില്‍ നിന്ന്
മൃദുലമായ മിടിപ്പുകളാകാന്‍
മാതളപ്പൂക്കളുടെ കൂട്ടുകൂടണമിനി .
സ്വപ്നങ്ങള്‍
വരണ്ടു പോയവരുടെ
പാടത്ത് ,
വിത്ത് വിതക്കാന്‍
ദൈവത്തിന്‍റെ കയ്യിലെ
വെളുത്ത മേലങ്കിക്കായ് ,
കൈകൂപ്പണം .
മനുഷ്യപുത്രനാകുവാന്‍
ചെരുപ്പുകളഴിച്ചുവച്ചവന്‍റെ കൂടെ
ജോര്‍ദ്ദാനില്‍ മുങ്ങി നിവരാനിനിയും
ദൂരമുണ്ടോയെന്നറിയില്ല .
ഉടലുകളില്ലാതെ ,
ആത്മാവില്ലാതെ
ചിറകുമാത്രം വിരിഞ്ഞു പറക്കുന്ന
യാമത്തിലേക്കെത്തും മുന്‍പ് ,
പാതകളുടെ അറ്റങ്ങളില്‍
ബിന്ദു ചേര്‍ക്കും മുന്‍പ് ,
നമുക്കിടയില്‍ കൊഴിയാത്ത
ഒരോക്കിഡ് പുഷമായ്
മുളച്ചു നില്‍ക്കണം
ആ വെളുത്ത മേലങ്കി കിട്ടുകയാണേൽ .. എനിയ്ക്കും തരണം !!എന്ത് നല്ല ആഗ്രഹങ്ങൾ
ReplyDeleteഓര്‍ക്കിഡിനൊക്കെ എന്താപ്പോ വെല...??!!
ReplyDeleteനിലാവോഴിഞ്ഞ വാനത്തിനു കീഴെ ഞാനൊരു സഞ്ചാരിയാകും !. ഞാനും ...!
ReplyDeleteദൈവത്തെക്കാണുമ്പോൾ ഒരല്പം മനഃസമാധാനം വരമായി ചോദിച്ചോളൂ..
ReplyDeleteഎല്ലാം ചോദിച്ചാലും,ചോദിച്ചതെല്ലാം കിട്ടിയാലും, അതില്ലാതെ വരുമ്പോഴേ അതു ചോദിച്ചില്ലല്ലോയെന്ന്, മറ്റെല്ലാം കിട്ടിയിട്ടെന്തെന്ന് കാര്യമെന്ന് നമ്മളെല്ലാമോർക്കൂ.
നല്ല കവിത. ആഗ്രഹങ്ങൾ ദൈവം നടത്തിത്തരട്ടെ.
ശുഭാശംസകൾ...
കവിത നന്നായി അവതരിപ്പിച്ചു
ReplyDeleteപക്ഷെ എത്ര ആലോചിച്ചിട്ടും
ഒന്ന് മാത്രം പിടികിട്ടിയില്ലിവിടെ
ഒപ്പം ചേര്ത്തിരിക്കുന്ന ചിത്രത്തിന്റെ
പ്രസക്തി എന്താണ് ഈ കവിതയിൽ ?
ആശംസകൾ
PS: മറ്റേ ബ്ലോഗിൽ ഒന്നും കണ്ടില്ല
കുറെ മുന്തിരിക്കുലകൾ ഒഴികെ :-)
പല ചിന്തകളും വിചിത്രം ആയതിനാല്‍ ഈ ചിത്രം ചേരും എന്ന് തോന്നി അത്രമാത്രം പി വി .
ReplyDeleteകൊള്ളാം കൊള്ളാം ഇപ്പോൾ പിടികിട്ടി അല്ലെങ്കിലും ഈ ഫിലിപ്സ് ചിലപ്പോൾ ശരിക്കും ട്യൂബ് ലൈറ്റ് തന്നെ ചിരിയോ ചിരി, ഇമെയിൽ തപ്പിപ്പിടിച്ചു ഒരു മെയിൽ വിടാൻ തുടങ്ങുകയായിരുന്നു അപ്പോഴതാ ഉത്തരം മുന്നിൽ ഇനി അത് വേണ്ടാല്ലേ! സന്തോഷം.
Deleteഎനിക്ക് കവിത മുഴുവനായി പിടിതന്നില്ല ..
ReplyDelete