Labels

3.03.2013

എന്നിലേക്ക് മാത്രം



ഞാനടര്‍ത്തിയെടുത്ത
വേനലിന്‍റെ ചില്ല 
തളിര്‍ക്കുന്നു .
വെയില്‍ വഴികളറിയാതെ
കൂമ്പിയുണര്‍ന്ന
ഒരില മാത്രമുള്ള ചില്ല .
എപ്പോഴാകാം
വസന്തത്തിന്‍റെ
അവില്‍പ്പൊതിയുമായ്
വേനലീ
പുഴകടന്നിട്ടുണ്ടാകുക .
കാലം വിരല്‍പ്പതിച്ച
കരിയിലകളെല്ലാം
പള്ളിക്കൂടം വിട്ടുവരുന്ന
ബാല്യങ്ങളായ്
യാത്ര തുടരുന്നുണ്ട് .
ഒരു നിഴലുടല്‍ പോല്‍
ഇടയ്ക്കിടെ
നേര്‍ത്ത് നേര്‍ത്ത്
പിന്നെ
വീര്‍ത്തു വീര്‍ത്ത്
നീണ്ടു നീണ്ട്
ശിഷ്ടമെപ്പോഴും
ഞാനായ്ത്തന്നെ മാറുന്ന
കണക്കുകൂട്ടലുകളിലൂടെ
പുലരികളെല്ലാം
മറിഞ്ഞു വീഴുമ്പോള്‍
രാവുകളെല്ലാം
തിളച്ചു തൂവുമ്പോള്‍
കഴിഞ്ഞ സന്ധ്യയില്‍
കൊളുത്തിയ
വിളക്കിന്‍ കരിതൊട്ടു
കണ്ണെഴുതിയവളെപ്പോല്‍
മടിച്ച് മടിച്ച്
ഒളിച്ച് ഒളിച്ച്
ഒരു നിഴലിന്‍റെ ജന്മിയായ
ഞാനുമിതാ
വീണ്ടും മടങ്ങിയെത്തുന്നു
എന്നിലേയ്ക്ക്
എന്നിലേയ്ക്ക് മാത്രം .



7 comments:

  1. കാലം വിരൽ പതിപ്പിച്ച
    കരിയിലകളെല്ലാം
    പള്ളിക്കൂടം വിട്ടുവരുന്ന
    ബാല്യങ്ങളായ് യാത്ര തുടരുന്നുണ്ട്..

    നല്ല വരികൾ..

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ..

    ശുഭാശംസകൾ....

    ReplyDelete
  2. Replies
    1. സന്തോഷം തന്നെ മറുപടികള്‍ .

      Delete
  3. "എപ്പോഴാകാം
    വസന്തത്തിന്റെ
    അവല്‌പ്പൊതിയുമായ്
    വേനലീ
    പുഴ കടന്നിട്ടുണ്ടാവുക"

    വളരെ ഇഷ്ട്ടായി .

    ReplyDelete
    Replies
    1. ഇഷ്ടത്തിനിഷ്ടം .

      Delete
  4. ഇഷ്ടങ്ങള്‍ക്ക് നണ്ട്രി കൂട്ടുകാര്‍സ് ...........

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "