ഒലിച്ചു പോകുന്നുണ്ട്
ചിറകടിയൊച്ചകളില്‍ നിന്നും
ഒരു പക്ഷി .
ധ്യാനമുണര്‍ന്ന്
മര്‍മ്മരങ്ങളുണര്‍ത്തി
വേനല്‍ ശ്വാസം .
വിത്തായ്‌മാറുന്നു
ഉറഞ്ഞുറഞ്ഞൊരു
പകല്‍മണം .
ഒരു വരിയിലീറന്‍
മൊഴിയായ്
മൌനം .
നിശബ്ദമായ്
ഈ ചുമരില്‍ ,നിറങ്ങളില്‍ ,
രഥചക്രമുരുളുന്നു .
പൂത്തു നില്‍ക്കും തെച്ചിയല്ല
പൂമ്പാറ്റകള്‍ മുളച്ചു നില്‍ക്കും
അരളിയാണ് .
മഴയുടെ മണം മാത്രം
അലിയാതെ
അടരാതെ .
കാറ്റിലല്ല
മൌനം മുറിഞ്ഞതീ
കിളിയുടെ പാട്ടില്‍ .
നിറച്ചുവച്ച
ഓര്‍മ്മകളുമായൊരു
വീഞ്ഞുപാത്രം .
ഇരുകൈകളിലും
വേനലുമായ്
ഒരു പുഴ .
വിറയ്ക്കുന്നു
പടരുന്ന വെയിലിലും
ഇടറുന്ന മഴയിലും
കൊളുന്ത്നുള്ളും കൈകള്‍ .
കുഞ്ഞു ശലഭമരികെ
നീല ശംഖുപുഷ്പമൊരമ്മയായ്
പതിയെ .
മലകളെ
പെയ്തുമായ്ച്ചു
മനസ്സ് .
സൈക്കിള്‍ മണിയൊച്ചയില്ലാതെ
മറുപടിയില്ലാത്ത കത്തുപോലെ
ഈ ദിവസവും .
ഈര്‍ച്ചവാളിനും
അമ്മക്കിളികും
ഒരേ മൂര്‍ച്ച .
വേരുകള്‍ക്കിടയിലേക്ക്
പൂത്ത് കൊഴിയുന്നു
വാനം .
കനവായ് തുടിച്ചു
നീര്‍മണിയിലൊരുമാത്ര
പക്ഷിസഞ്ചാരം .
വിടരാതെ കൊഴിയാതെ മൌനം
ശിശിരം അലിഞ്ഞു പോയെന്ന്
മരുഭൂമിയില്‍
പകിട കളിക്കുന്ന കാറ്റ് .
ഇറ്റുവീഴുന്നീ വേനല്‍
ചുണ്ടു പിളര്‍ന്ന വയലുകളില്‍
ചുവന്ന പൂക്കളില്‍ .
ചുവന്ന പൂക്കളില്‍ .
കടല്‍ദൂരം താണ്ടി
കണിക്കൊന്ന ചിരിച്ചു
കണ്ണുകളില്‍ .
:)
ReplyDeleteമഴയുടെ മണം മാത്രം അലിയാതെ
ReplyDeleteനന്നായി ചേച്ചി,........
നല്ല വരികൾ..
ReplyDeleteശുഭാശംസകൾ....
നൈസ് സോണി ...
ReplyDelete