(പ്രണാമം വിനയ ചന്ദ്രന്‍ മാഷേ )
തെക്കു ദിക്കിന്‍
പൊരുള്‍ തേടിയൊരു പക്ഷി
വേനലില്‍ നിന്നും
മരണത്തിന്‍ മഴ നനഞ്ഞു .
വീട്ടിലേയ്ക്കുള്ള വഴിയെ
തനിച്ചാരോ
ചന്ദനപ്പുകയിലൂടെ
തിരികെ നടക്കുന്നു .
ഉന്മാദിനിയായ്
കൈനീട്ടി പുണരുന്നു
ശൂന്യതയില്‍ നിന്നേതോ
വിരലുകള്‍ .
ഏകാകിയൊരുവന്‍റെ
പച്ചമണത്തിലേയ്ക്ക്
ചിറകു മുളച്ചോരാ
ഉറുമ്പുകള്‍ പറക്കുന്നു .
ഉച്ചത്തിലുച്ചത്തില്‍
പൊള്ളിപ്പരക്കുന്നു ,
ചിതയിലൂറിയോരാ
കവിതയുടെ
ഗുഹാശില്പ്പ മൌനം .
കവിയ്ക്ക് മരണമില്ല
ReplyDeleteകവിതയുടെ പക്ഷികള്‍ മാഞ്ഞു പോയ്ക്കൊണ്ടേയിരിക്കുന്നു ,,,
Delete
ReplyDeleteഒരുപക്ഷേ, ഇപ്പോഴാവണം സമ്പൂര്‍ണമായ ആ ലയനം.
പ്രകൃതിയിലേക്ക് ഇറ്റു ബാക്കിയില്ലാതെ അലിഞ്ഞുചേരാനുള്ള
ത്വരകളായിരുന്നു മാഷിന്റെ പല കവിതകളുമെന്ന് തോന്നിയിരുന്നു.
ഈ വരികളുടെ വെട്ടത്തില്‍ വായിക്കുമ്പോള്‍
മാഷിന്റെ അഭാവത്തിന് മറ്റൊരര്‍ത്ഥം കൈവരുന്നു.
ഉച്ചത്തില്‍ പാടിയിരുന്ന കവി ,ഇനിയും ഏറെ ഉണ്ടായിരുന്നിരിക്കണം മനസ്സില്‍ എഴുതാതെ പോയത് .
ReplyDelete